Saturday, October 25, 2008

രക്തസാക്ഷി




അവനവനു വേണ്ടിയല്ലാതെ
അപരന്നു ച്ചുടുരക്തമൂറ്റി
കുലം വിട്ടുപോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്വഴിയില്‍ ഊര്‍ജ്ജമായി രക്തസാക്ഷി
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങിലും
നേരിന്നുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂരിയോന്‍ ..................
ശലഭ വര്‍ണ്ണ കനവു നിറയുന്ന യ്യൌവനം
ബലിനല്കി പുലരുവോന്‍ രക്തസാക്ഷി
അന്തകാരത്തില്‍ ഇടക്കിടക്കെതുമീ
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി
അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മക്കു കണ്ണും കരുതും കൊടുത്തവന്‍
പ്രിയമുല്ലതെല്ലാം ഒരുജ്ജ്വല സത്യതി
ന്നൂര്‍ജമായ് ഊട്ടിയോന്‍ രക്തസാക്ഷി
എവിടയോകത്തിച്ചു വച്ചൊരു
ചന്തനതിരിപോലെ യെരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നേഞ്ചി
ന്നൂക്കായ്‌ പുലര്ന്നവന്‍ രക്തസാക്ഷി
രക്തം നനച്ചു മഹാ കല്‍പ്പ വൃക്ഷമായ്
ത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണന അടിമത്തം അപകര്‍ഷ ജീവിതം
അധികാരം ധിക്കാരം അധിനിവേശം
എവിടെയീ പ്രതിമാനുഷര്‍
ധൂമാമുയരുന്നതവിടെ കൊടുങ്കാറ്റ് രക്തസാക്ഷി

Sunday, October 19, 2008

ദുബായ്‌ നഗരത്തെക്കുറിച്ച്‌

എത്ര മനോഹരം ഈ നഗരം സഖേ,ഇത്രമേല്‍ ഞാനും പ്രതീക്ഷിച്ചിരുന്നില്ല.ഇത്തിരി നേരത്തെ വന്നിരുന്നെങ്കിലെ-ന്നെത്രയോ പ്രാവശ്യം ഓര്‍ക്കാതിരുന്നില്ല?കരയും കടലുമൊന്നിച്ചിരുന്നിവിടുന്ന്‌കവിതകള്‍ പാടി നൃത്തം ചവിട്ടീടുന്നുസ്ഥലജല ഭ്രംശത്തിനിടയില്‍ നാം തെല്ലൊന്ന്‌സ്ഥല കാല ബോധം മറന്നിരുന്നീടുന്നു.കരയിലേക്കൊഴുകുന്ന കടലുമിക്കടലിന്റെമാറിലേക്കിഴയുന്ന കരയുമീ നാടിന്റെഹൃദയമിടിപ്പുകളൊപ്പിയെടുത്തുടന്‍സദയം നമുക്കു സമ്മാനമായ്‌ നല്‍കുന്നുവാനലോകത്തു നിന്നും താരവ്യൂഹങ്ങള്‍രാവിലീ നഗരത്തിലേക്കു ചേക്കേറുന്നു.നഗരത്തിലെ മണി മന്ദിരങ്ങള്‍ വാന-ലോകത്തിലേക്കു കുതിക്കുവാന്‍ വെമ്പുന്നു.മുണ്ടുടുത്തുമുടുക്കാതെയും മേവുവാ-നുണ്ടു സ്വാതന്ത്യങ്ങളീ സ്വര്‍ണ്ണ നഗരിയില്‍നാരിമാരാറ്റില്‍ കുളിക്കുവാനായങ്ങുമാറുന്നയീറന്‍ മതിയിങ്ങുലാത്തുവാന്‍.ഏതേതു പാതിരക്കും തനിച്ചങ്ങനെ-യേതുമാര്‍ഗ്ഗേയും നടന്നുപോകാനൊരുമൂതേവിമാര്‍ക്കും ഭയം വേണ്ടിവിടുത്തെപാതയോരങ്ങള്‍ സുരക്ഷിതമല്ലയോ.സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള മാര്‍ഗ്ഗവുംനരകത്തിലേക്കെത്തുവാനുള്ള പാതയു-മൊരുപോലെ സുവ്യക്തമാണീ മനോഹരനരകത്തിലല്ലയീ നഗരത്തിലെപ്പോഴും.ഉള്ളവനുണ്ടാക്കുവാനുമില്ലാത്തമവ-നുള്ളതു പോലെ കഴിയുവാനുമുള്ളയെല്ലാ വഴികളുമിവിടെസ്സുലഭമാ-ണില്ലായൊരാളും വഴികള്‍ മുടക്കുവാന്‍.സര്‍വ്വ വര്‍ഗങ്ങളും വര്‍ണ്ണങ്ങളും ചേര്‍ന്ന്‌സൗഹാര്‍ദ്ധ പൂര്‍വ്വമിപ്പൂങ്കാവനങ്ങളില്‍ചേരിത്തിരിവിന്‍ മതില്‍ കെട്ടു പണിയാതെയാര്‍ത്തുല്ലസിക്കുനിതെത്ര മനോഹരം.******ഇത്ര മനോഹരമെങ്കിലുമെന്‍ സഖേഓര്‍ത്തു പോകുന്നേനൊരു നഗ്നമാം സത്യംവീമ്പു പറഞ്ഞു കിടക്കുമീയംബര-ചുംബികള്‍ തന്നടിവാരങ്ങളില്‍ തളം-കെട്ടിയുട്ടുണ്ടധോ വര്‍ഗങ്ങള്‍ തന്നുടെകട്ടിപെരുത്ത രുധിരവും കണ്ണീരും.നീണ്ടു നിവര്‍ന്നങ്ങു പോകുമിപ്പാതയി-ലാണ്ടു കിടക്കുന്നതേഷ്യന്‍ കിനാവുകള്‍പൊള്ളുമ്മണലിലും കാലുറച്ചീടുവാന്‍തള്ളുന്നതന്നാട്ടുകാരുടെ നോവുകള്‍പണ്ടടിമപ്പണിക്കായ്‌ വെള്ള ഭൂതങ്ങള്‍കൊണ്ടുവന്നാഫ്രിക്കന്‍ കാപ്പിരി വ്യൂഹത്തെഇന്നിതേഷ്യന്‍ രാജ്യങ്ങളിലെ യാളുകള്‍ചെന്നടിമകളായ്‌ സ്വയമേവ മാറുന്നു.വിധിയെന്നുരയ്ക്കാം നമുക്കെന്നാലും ചിലവിധികളെയോര്‍മ്മിക്കുമ്പോള്‍ മനം നോവുന്നുഅതിനിടയിലും ചില നല്ല നേട്ടങ്ങള്‍കൊയ്തിട്ടുണ്ട്‌ നാമതിലഭിമാനിക്കാം.