Saturday, April 16, 2011

സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനം


'രക്തസാക്ഷിത്വം ' പോരാട്ടത്തിന്‍ കനൽ വഴികളിൽ ഇനിയും കെടാത്ത പ്രതീക്ഷകളുടെ തീനാളമാണ് ....
എനിക്കെതിരെ ഒരായിരം കൊലക്കത്തി ഉയർന്നെന്നിരിക്കാം ,എങ്കിലും
ധീരതയുടെ വേൺകൊടി വാനിലുയർന്നു പറക്കുക തന്നെ ചെയ്യും.


2006 ഏപ്രിൽ 16 – അന്നൊരു ഞായറാഴ്ചയായിരുന്നു.ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടിരുന്ന ഞായറാഴ്ചകൾക്ക് എത്രയോ ഭീകരമുഖം കൈവരിക്കാൻ കഴിയുമെന്ന് ബോദ്ധ്യപ്പെട്ട ഞായറാഴ്ച. ആ സായാഹ്നത്തിൽ കേട്ട നടക്കുന്ന വാർത്ത….ഒരിക്കലും സത്യമാകരുതേ എന്ന് അഗ്രഹിച്ചു. പിന്നീട് ആ വാർത്തയുടെ മുഴുവൻ യാഥാർത്ഥ്യങ്ങളും നേരിട്ട് കണ്ടു..അനുഭവിച്ചു…ഇപ്പോൾ അഞ്ച് ആണ്ട് കഴിഞ്ഞു. എങ്കിലും ഇന്നും മനസ്സാഗ്രഹിച്ചു പോക്കുന്നു ആ വാർത്ത സത്യമല്ലാതിരുന്നെങ്കിൽ……

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും യുവജനപ്രസ്ഥാനത്തിനും ആവേശകരമായ കുതിപ്പും വളർച്ചയും രേഖപ്പെടുത്തിയ എൺപതുകളിലാണ് സ.കെ.പി. വത്സലന്റെ രാഷ്ട്രിയ പ്രവർത്തനം ആരംഭിക്കുന്നത്. സഖാവിന്റെ പ്രവർത്തന മേഖലയായിരുന്ന പ്രദേശം വലതുപക്ഷ പ്രമാണിത്തത്തിന്റെയും ഗുണ്ടായിസത്തിന്റെയും കാലഘട്ടം. ചോദ്യം ചെയ്യാപ്പെടാനാളില്ലാത്തെ കോൺഗ്രസ്സ് – ലീഗ് പ്രമാണിമാരുടെ നെറികേടുകൾത്തിരെ CPI(M) ന്റെ നേത്രത്വത്തിൽ ഉയർന്നു വന്ന ചെറുത്തു നിൽപ്പിന് അന്ന് 18 തികയാത്ത സഖാവും പങ്കുചേരുകയായിരുന്നു. സ.കെ.അഹമ്മദിന്റെ വാത്സല്യവും സ്നേഹവും സഹായവും ഏറെ അനുഭാവിക്കാനും ഭാഗ്യം ലഭിച്ചു. പിതൃ- പുത്ര ബന്ധം പോലെ ഉന്നതമായ ആത്മബന്ധമുണ്ടായിരുന്ന ഈ സഖാകളുടെ നേത്രത്വത്തിലാണ് അനിഷേധ്യമായ സ്ഥാനത്തെക്ക് ഈ പ്രദേശത്തെ പാർട്ടി വളർന്നു വന്നത്.

കടൽത്തിരപോലെ നിർമലമായ മനസ്സുള്ള വത്സലന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ നടക്കുന്ന സ്മരണകളേ മാപ്പ്. ഇനിയുമിനിയും ഞങ്ങളിലേക്ക് ആ കറുത്ത രാവും പകലും കൊണ്ടു വരല്ലേ…ജീവിതം മറ്റുളവർക്കായി സമർപ്പിച്ച ആ നിരപരാധിയെ മൂർച്ചകൂട്ടിയ കത്തികൊണ്ട് അവസാനിപ്പിച്ച ക്രൂരഹ്രദയരേ നിങ്ങളെവിടെ. കടലിരമ്പം പോലെ തീരത്തിന്റെ മണ്ണിൽ വീണ കണ്ണീരിന് വില നൽക്കാൻ നിങ്ങൾക്കാകുമോ.ഒരു തുടം ചൊരകൊണ്ട് പങ്കിലമാക്കിയ മുസ്ലീംലീഗിന്റെ അക്രമത്തിന് ത്രശൂർ ജില്ലയുടെ തീരം ഈ തെരഞ്ഞെടുപ്പിലും അവർക്ക് മറുപ്പടി നൽക്കി കാത്തിരിക്കുകയാണ്. കടലമ്മയുടെ സത്യം കൊണ്ട് ജീവിക്കുന്ന അവരുടെ ആയുധം നിങ്ങൾ കരുത്തിയ കത്തിയല്ല, മനസ്സിൽ കൂർപ്പിച്ചെടുത്ത മൃഗഹൃദയമല്ല, സഹോദരനെ വഴിയിൽ കുത്തിവീഴ്ത്തുന്ന മൃഗയാവിനേദമല്ല. കാലം പൊരുതിനേടിയ ജനാധിപത്യ അവകാശമാണ് അവരുടെ ആയുധം. ഇല്ല, മാപ്പു നൽക്കാൻ ചോരയും ചുണയുമുള്ള തീരദേശവാസികൾക്കാവില്ല. അക്രമികളുടെ തോളിലേറി രഥയാത്ര നടത്തുന്ന ലീഗുകാരാ…യുഡീഫുകാരാ മാറുക വഴിമാറുക. മനുഷ്യനെ സ്നേഹിക്കുന്ന, അവനുവേണ്ടി പടപൊരുത്തുന്ന ഒരു കൂട്ടം പേരുണ്ട് ഇവിടെ. അവർക്കൊപ്പമാണ് ഇന്നാടിലെ ജനങ്ങൾ എന്ന് കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഒരു ലീഗുക്കാരനെയും ജയിപ്പിക്കാതെ അത് പ്രകടമാക്കുകയും ചെയ്തു.

വിഷുപ്പടക്കങ്ങൾ മടങ്ങിയ ഒരു സന്ധ്യക്ക് ഈസ്റ്റർ വിരുന്നിനായി നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയ സമയത്താണ് ഏപ്രിൽ 16ന് കെ.പി.വൽസലൻ പുന്നയൂരിൽ മുസ്ലീംലീഗക്രമികളുടെ കുത്തേറ്റ് പിടഞ്ഞത്. സഹപ്രവർത്തകനും സുഹൃത്തും എല്ലാമായ അക്ബറിനെ കുത്തിവീഴ്ത്തുന്നത് തടയവേ, തന്റെ ജഡം വീണശേഷമേ തന്റെ സഖാവിനെ കൊല്ലാനാവൂ എന്ന് ധീരതയോടെ കൂടിയാണ് മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങിയത്. തന്റെ ജീവിതം പകരം കൊടുത്ത്. സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.