Monday, February 9, 2009

“ധീരരക്തസാക്ഷി”



ചെങ്കൊടിക്കീഴിലെ നിൻ വീരഗാഥ
ഉയിരറ്റ ഉടലിലും ചെങ്കൊടിയായ്
ഒരായിരങ്ങൾ ഉയിരർപ്പിച്ചും വളർന്നൊരാപൂമരം
നീയുമതൊലൊരു രക്തസാക്ഷി, നീയുമതിലൊരു ധീരസാക്ഷി.

നിൻ മോഹങ്ങളെല്ലാം ചില്ലുപോലുടഞ്ഞു പോയൊരാമണ്ണിൽ
നിൻ അവസാനതുള്ളിയാശ്രുവും വാർന്നൊലിച്ചു വീണൊരാമണ്ണിൽ
നിൻ അവസാന തുടിപ്പും നിലച്ചു നിശബ്ദാമായോരാമണ്ണിൽ
നിൻ അവസാനതുള്ളി ചോരയും വാർന്നിറ്റുവീണൊരാമണ്ണിൽ

അന്നവിടെ ചിതറിവീണതെല്ലാം നിൻ ഉറ്റവർ വാനോളം-
ഉയർത്തിവെച്ച വർണ്ണസ്വപ്നങ്ങളായിരുന്നു.
അന്നവിടെ വീണുറച്ചതെല്ലാം അലയടിക്കുമാമണ്ണിൽ
ചെങ്കടലായ് ഒരു നാളെങ്കിലും നിന്നുടെ സാക്ഷിയിൽ
ഒരുത്സവം തീർത്തിടും ഞങ്ങളിൽ ഒരു നാളെങ്കിലും നിന്നുടെ
സാക്ഷിയിൽ.

സദാ പുഞ്ചിരിക്കുന്നൊരാ പൂമുഖ താരകം-
പോൽ പൊട്ടിച്ചിരിക്കുകയാണിന്നുമെൻ വിണ്ണിൽ-
നിന്നുടെ മായാത്ത ഓർമ്മകൾ നിത്യവും-
കടലലപോൽ അലയടിച്ചുണർത്തുകയാണെന്നുമെൻ കരയെ,
അവസാനമായ് നാം സല്ലപിച്ചൊരാന്തിയിൽ എനിക്കായ്
പ്രാർത്ഥിക്കുവാൻ നീ പറഞ്ഞൊരാവാക്കുകൾ,
ഇന്നുമെൻ നെഞ്ചിൽ നീറിടുന്ന, ഇന്നുമെന്നുള്ളിൽ വിങ്ങിടുന്നു.
ഈ പോരാട്ടഭൂമിയിൽ പോരാടി നിന്നൊരു യോദ്ധാവു നീ-
ചേതനയറ്റുവീഴുന്ന നേരത്തും വീറോടെ പോരാടാൻ നിന്ന-
ധീരയോദ്ധാവു നീ……..

മായ്ച്ചാലും മായാത്ത വർണ്ണ ചിത്രമായ്-
അണച്ചാലും അണയാത്ത ചിത്ര വിളക്കായ്-
എന്നും നീ ഞങ്ങളിലുണ്ട് നീ മരിക്കാതെ-
അവസാനമായൊരു നോക്കു കാണാൻ കഴിയാത്തൊരാ
വ്രഥ നിഴലായെന്നുമെൻ കൂടെയുണ്ട്,
അനശ്വേരനായ് നീ എന്നുമെൻ ഉള്ളിലുണ്ട്-
എന്നുമാപകയുടെ ആഴമെൻ നെഞ്ചിലുണ്ട്-
പെറ്റമ്മയെ പോലെ സഖാക്കളെ സ്നേഹിച്ച നിൻ നിഷ്കളങ്ക-
മിന്നുമെൻ കണ്ണിലുണ്ട്.

ഒരു കൂടിൽ കഴിഞ്ഞൊരു പൈങ്കിളികൾ നാം
ഉറങ്ങാതെ ഉണ്ണാതെ കുശലം പറഞ്ഞതല്ലേ…..
വേടന്റെയമ്പേറ്റു വീണോരാ നീയാം പൈങ്കിളി,
ഒരായിരം കിളികൾ തൻ ഇണക്കിളിയായിരുന്നു,
ഒരു പൂവായ് വിടർന്നൊരാ നമ്മുടെ സ്നേഹത്തിൽ,
ആയിരമിതളായ് വർണ്ണങ്ങൾ വിതറിയോർ നാം,
ആ പൂവിൽ തളിരിതളോരോന്നും ഞെട്ടറ്റു വീഴവേ…..
നിന്നിതളും പറയാതെ ഞെട്ടറ്റു വീണുപോയ്…
മണോടുമണ്ണായ് അലിഞ്ഞു നീ ചേർന്നിട്ടും നന്ദന
വ്രന്ദാവനം പോൽ പൂക്കുകയാണിന്നും ഞങ്ങടെ മാനസ ഭൂമിയിൽ,
നിൻ‌ വഴിപാതയിലെവിടെയോ ചതിക്കുഴിവെട്ടി കാ‍ത്തി-
രുന്നൊരു ശത്രുവാം കാട്ടാളവർഗ്ഗം.

നിൻ വഴിപാതയിലെവിടെയോ പിഴചുപോയാരാ-
പഴുതിലൂടെ വന്നുനിൻ നേരെയാ
ശത്രുവാം വർഗ്ഗീയ വർഗ്ഗം,
“ഇല്ല മറക്കുകയില്ല ഞങ്ങൾ, ഇല്ല പൊറുക്കുകയില്ല ഞങ്ങൾ”
ഉള്ളിന്റെ ഉള്ളിലെ വെള്ള നൂൽപട്ടിൽ തെറിച്ചു-
വീണൊരാ നീയാം നക്ഷത്രശോണിമ സ്മരണയെന്നും
ഞങ്ങളിൽ ജ്വലിച്ചിടട്ടെ!
ഒരായിരങ്ങൾ രക്തം കൊടുത്തു വളർന്നൊരാപൂമരം…..
നീയുമതിലൊരു രക്തസാക്ഷി, നീയുമതിലൊരീ ധീരസാക്ഷി.