Sunday, October 19, 2008

ദുബായ്‌ നഗരത്തെക്കുറിച്ച്‌

എത്ര മനോഹരം ഈ നഗരം സഖേ,ഇത്രമേല്‍ ഞാനും പ്രതീക്ഷിച്ചിരുന്നില്ല.ഇത്തിരി നേരത്തെ വന്നിരുന്നെങ്കിലെ-ന്നെത്രയോ പ്രാവശ്യം ഓര്‍ക്കാതിരുന്നില്ല?കരയും കടലുമൊന്നിച്ചിരുന്നിവിടുന്ന്‌കവിതകള്‍ പാടി നൃത്തം ചവിട്ടീടുന്നുസ്ഥലജല ഭ്രംശത്തിനിടയില്‍ നാം തെല്ലൊന്ന്‌സ്ഥല കാല ബോധം മറന്നിരുന്നീടുന്നു.കരയിലേക്കൊഴുകുന്ന കടലുമിക്കടലിന്റെമാറിലേക്കിഴയുന്ന കരയുമീ നാടിന്റെഹൃദയമിടിപ്പുകളൊപ്പിയെടുത്തുടന്‍സദയം നമുക്കു സമ്മാനമായ്‌ നല്‍കുന്നുവാനലോകത്തു നിന്നും താരവ്യൂഹങ്ങള്‍രാവിലീ നഗരത്തിലേക്കു ചേക്കേറുന്നു.നഗരത്തിലെ മണി മന്ദിരങ്ങള്‍ വാന-ലോകത്തിലേക്കു കുതിക്കുവാന്‍ വെമ്പുന്നു.മുണ്ടുടുത്തുമുടുക്കാതെയും മേവുവാ-നുണ്ടു സ്വാതന്ത്യങ്ങളീ സ്വര്‍ണ്ണ നഗരിയില്‍നാരിമാരാറ്റില്‍ കുളിക്കുവാനായങ്ങുമാറുന്നയീറന്‍ മതിയിങ്ങുലാത്തുവാന്‍.ഏതേതു പാതിരക്കും തനിച്ചങ്ങനെ-യേതുമാര്‍ഗ്ഗേയും നടന്നുപോകാനൊരുമൂതേവിമാര്‍ക്കും ഭയം വേണ്ടിവിടുത്തെപാതയോരങ്ങള്‍ സുരക്ഷിതമല്ലയോ.സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള മാര്‍ഗ്ഗവുംനരകത്തിലേക്കെത്തുവാനുള്ള പാതയു-മൊരുപോലെ സുവ്യക്തമാണീ മനോഹരനരകത്തിലല്ലയീ നഗരത്തിലെപ്പോഴും.ഉള്ളവനുണ്ടാക്കുവാനുമില്ലാത്തമവ-നുള്ളതു പോലെ കഴിയുവാനുമുള്ളയെല്ലാ വഴികളുമിവിടെസ്സുലഭമാ-ണില്ലായൊരാളും വഴികള്‍ മുടക്കുവാന്‍.സര്‍വ്വ വര്‍ഗങ്ങളും വര്‍ണ്ണങ്ങളും ചേര്‍ന്ന്‌സൗഹാര്‍ദ്ധ പൂര്‍വ്വമിപ്പൂങ്കാവനങ്ങളില്‍ചേരിത്തിരിവിന്‍ മതില്‍ കെട്ടു പണിയാതെയാര്‍ത്തുല്ലസിക്കുനിതെത്ര മനോഹരം.******ഇത്ര മനോഹരമെങ്കിലുമെന്‍ സഖേഓര്‍ത്തു പോകുന്നേനൊരു നഗ്നമാം സത്യംവീമ്പു പറഞ്ഞു കിടക്കുമീയംബര-ചുംബികള്‍ തന്നടിവാരങ്ങളില്‍ തളം-കെട്ടിയുട്ടുണ്ടധോ വര്‍ഗങ്ങള്‍ തന്നുടെകട്ടിപെരുത്ത രുധിരവും കണ്ണീരും.നീണ്ടു നിവര്‍ന്നങ്ങു പോകുമിപ്പാതയി-ലാണ്ടു കിടക്കുന്നതേഷ്യന്‍ കിനാവുകള്‍പൊള്ളുമ്മണലിലും കാലുറച്ചീടുവാന്‍തള്ളുന്നതന്നാട്ടുകാരുടെ നോവുകള്‍പണ്ടടിമപ്പണിക്കായ്‌ വെള്ള ഭൂതങ്ങള്‍കൊണ്ടുവന്നാഫ്രിക്കന്‍ കാപ്പിരി വ്യൂഹത്തെഇന്നിതേഷ്യന്‍ രാജ്യങ്ങളിലെ യാളുകള്‍ചെന്നടിമകളായ്‌ സ്വയമേവ മാറുന്നു.വിധിയെന്നുരയ്ക്കാം നമുക്കെന്നാലും ചിലവിധികളെയോര്‍മ്മിക്കുമ്പോള്‍ മനം നോവുന്നുഅതിനിടയിലും ചില നല്ല നേട്ടങ്ങള്‍കൊയ്തിട്ടുണ്ട്‌ നാമതിലഭിമാനിക്കാം.

No comments: